Friday 20 October 2017


സീതേ 




കാതോർക്കുന്ന കർണത്തിനെ അറിയൂ  വലംപിരിശംഖിലൊതുങ്ങിയ കടലിന്റെ ആളൽ

ഇമ്മമൂടിയ  നിദ്രയിലുമുണ്ട് ചിതൽമൂടിയ ഓർമ്മകളെ തൊട്ടുണർത്തൽ

നിശയുടെ നിശബ്ദദയിലുമുണ്ട് വിശക്കുന്ന വയറിന്റെ കാളൽ

ഹാ സീതേ , മകളേ ....
എന്റെ അശോകവനിയിൽ നീ എപ്പോഴുമുണ്ടെന്നൊരു തോന്നൽ 

Thursday 21 September 2017

നടനം






നിനക്കായി, നീയായി രചിച്ച നടനകലയിലെ ഒരു രംഗം മാത്രമാണ് ഞാൻ


എൻ്റെ ചുവടുകൾ പിഴച്ചിട്ടില്ല
ഓരോ നാദത്തിനും താളത്തിനും ഒത്തൊരുനാളമായി
എന്നെ മറന്നു ഞാൻ തിമിർത്താടി

രംഗം കഴിഞ്ഞു!!!!!

ഇനി വേദി ഒഴിയണം;ഒഴിഞ്ഞു.
ആടയും ചേലയുംഴ്യിച്ചു നിസ്വനാകണം 
ഒരു സാധാരണ പ്രേക്ഷകന്ന്റെ ജിജ്ഞാസയോടെ, ബാക്കി രംഗം നോക്കി കാണണം
തിരശീല വിഴുന്നതിനൊപ്പം , ശിവനിൽ ലയിക്കണം
സ്വന്തം രംഗം ഏറ്റവും ഭംഗിയാക്കിയ സംതൃപ്തിയോടെ ...


വാനപ്രസ്ഥത്തിനൊരുകുന്ന രാമനോളം മനഃശുദ്ധില്ലനിരിക്കെ
വര്ഷാവര്ഷം എരിതീയിൽ അമരാനൊരുകുന്ന രാവണനായേക്കാം ഒരുപക്ഷെ ....

Sunday 12 February 2017

മൃതി




ആലംബമില്ലാതെ വിലാപത്തിലാഴ്ത്തുവാൻ ആലിംഗനം ചെയ്യുന്ന വിരഹമേ,
ആരവങ്ങളില്ലായിരുന്നു ഇത്രമേൽ, നീ പരിണയിച്ച ആയുഷ്കാലമത്രെയും.
നാഴിയിൽ അളക്കുവാൻ കഴിയുമോ നിന്നെ ദഹിപ്പിക്കുന്ന ആഴിക്കു,
അലമുറയിൽ നിന്നും നിശ്ശബ്ദതയിലേക്കു നീളുന്ന നഷ്ടബോധത്തിന്റെ  കണക്കുപറിച്ചിൽ.

രണ്ടുതുണ്ട് പഞ്ഞിക്കുമുന്നിൽ അടിയറവുപറഞ്ഞിരിക്കുന്നു ഓരോനിശ്വാസവും.
പീതപട്ടുമൂടിയ നിൻ  അന്ധത ഹനിക്കുന്നു നിരർത്ഥകമായ ഓരോ വിശ്വാസവും.
തൂശനിലയിൽ വിളമ്പിയ നിൻ ശാരീരം ഇനി എന്നന്നേക്കുമേൽ നിസ്വനം.
ചിതലുകൾ അരിക്കുവാൻ  ഒരുങ്ങുന്നു നീ അർത്ഥപൂർണമാക്കിയ ഓർമ്മകളും.

നിൻ ചിതയിലെ ഒടുവിലത്തെ  കനൽക്കട്ടയണക്കും  എൻ ഒടുക്കത്തെ ബാഷ്പം, 
ഭസ്മത്തിൽ ചാലിച്ചെഴുതിയാലും, പിൻകാമിയെ ഉറ്റുനോക്കും കർമ്മകാണ്ഡം.
എള്ളുമൂടിയ ബലിച്ചോറു വിറപൂണ്ട വിരലുകൾ ഏൽക്കവേ,
കറപുരളാത്ത മനസിന്റെ മിഴിയിൽ വിശപ്പിന്റെ നിഷ്കളങ്കത.

രാമച്ചപുകയായുയരുന്ന നിൻ സന്നിധാനമിന്നു, നാളെ ഒരുപക്ഷെ വിരസം,
പിന്നെ ഒരുപിടി വാർഷിക സംബ്രദായം ആകുന്നു നിൻ സ്മൃതിപഥം.
മോഡേൺ ബ്രെഡും , റോബസ്റ്റ പഴവും, കട്ടൻ ചായയാലും, സാമൂഹിക മർമരങ്ങൾ സുഭിക്ഷം.
എത്ര സുന്ദരനാണുനി വിരൂപനായ പരമാർത്ഥമേ, മരണമേ, സത്യം ....